flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Monday 22 June 2015

voter list

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് : ജൂലൈ 15 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വോട്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം, തെറ്റുതിരുത്തല്‍ എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനുമായുള്ള ഓണ്‍ലൈന്‍ സൗകര്യം ജൂലൈ 22 വൈകിട്ട് ആറ് മണിമുതല്‍ നിലവില്‍ വരും. 2015 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ, ഇപ്പോള്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ജൂലൈ 15 വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് കരട് വോട്ടര്‍ പട്ടികയിന്‍മേലുള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും അതത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് (ഗ്രാമപഞ്ചായത്ത് /മുനിസിപ്പാലിറ്റി സെക്രട്ടറി) സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കുമ്പോള്‍ ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്യുന്നതിന് സൗകര്യമുണ്ടായിരിക്കും. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചാലുടന്‍ നേര്‍വിചാരണയ്ക്കുള്ള നോട്ടീസ് അപേക്ഷകന് ലഭിക്കും. ഇത് പ്രകാരം നിശ്ചിത സ്ഥലത്തും തീയതിയിലും രേഖകള്‍ സഹിതം ഹാജരാകണം. ഓണ്‍ലൈനില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തവര്‍ക്ക് അപ്പോള്‍ ഫോട്ടോ ഹാജരാക്കാം. ഓണ്‍ലൈന്‍ അപേക്ഷ അക്ഷയ സെന്റര്‍ വഴിയും സമര്‍പ്പിക്കാം. ഇതിനായി അപേക്ഷയൊന്നിന് 20 രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ കരട് വോട്ടര്‍ പട്ടികയില്‍ നിലവിലുള്ള വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയതും ഉള്‍പ്പെടുത്തുന്നതും സംബന്ധിച്ചുള്ള മറ്റ് വോട്ടര്‍മാരുടെ ആക്ഷേപങ്ങള്‍ ഫോറം അഞ്ചില്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ വേണം സമര്‍പ്പിക്കേണ്ടത്. വാര്‍ഡ് പുനര്‍വിഭജനം നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടിക പുനര്‍വിഭജനം കഴിഞ്ഞാല്‍ പുനര്‍വിന്യസിക്കും. പുനഃപ്രസിദ്ധീകരിക്കുന്ന പട്ടികയിലുള്ള പരാതികള്‍ പരിഹരിക്കാന്‍ സമയം അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യമായാണ് വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ഇ-സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍.ഐ.സി) കേരള ഘടകമാണ് ഇതിനാവശ്യമായ സോഫ്റ്റ്‌വേര്‍ നിര്‍മ്മിച്ചത്.

doctarate


ഡോക്ടറേറ്റിന്റെ നിറവില്‍ മങ്കട
ഡോ.മുഹമ്മദ്നൂറുല്‍ അമീന്‍,ഡോ. വി.പി അബ്ദുല്‍ കരീം,ഡോ.റീഷകാരളി
(തയ്യാറാക്കിയത് :ഇഖ്ബാല്‍ മങ്കട)
 
ഡോ.റീഷ കാരളി
 
ഡോ.മുഹമ്മദ് നൂറുല്‍ അമീന്‍,ഡോ.അബ്ദുല്‍ കരീം വി,പി

മങ്കടക്കാരെ സംബന്ധിച്ചിടത്തോളം അക്കാദമിക നേട്ടംവളരെയധികം കൊയ്തെടുത്ത ഒരു വര്‍ഷമാണിത്.ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് മങ്കട ഗ്രാമപഞ്ചായത്തിലെ കൂട്ടില്‍ പ്രദേശത്തുള്ള മുഹമ്മദ് നൂറുല്‍ അമീന്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും അറബിക്കില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് അറബിക്കില്‍ആദ്യ ഡോക്ടറേറ്റ് കരസ്ഥമാക്കിയ വ്യക്തി എന്ന ഒരു നേട്ടവുംകൂടി തുന്നി ചേര്‍ത്താണ് അമീന്‍ തന്റെ വിജയം കരസ്ഥമാക്കിയത്.ഇതേ സമയത്തുതന്നെ വെള്ളിലയിലെ അബ്ദുല്‍ കരീം വി.പി പൊളിറ്റിക്കല്‍ സയന്‍സിലും ഡോക്ടറേറ്റ് കരസ്ഥമാക്കി.ഇങ്ങിനെ ഇരട്ടിമധുരത്തില്‍ മങ്കട ആസ്വദിച്ചു നില്‍ക്കുമ്പോഴാണ് മറ്റൊരു റിക്കാര്‍ഡ് നേട്ടവുമായി റീഷാ കാരളി വരുന്നത്.മങ്കടയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കുന്ന ആദ്യവനിതയായി മങ്കടയുടെ ചരിത്രത്തില്‍ ഇടംപിടിക്കുകയാണ് ഡോ.റീഷാ കാരളി. യു.ജി.സി. ഫെല്ലോഷിപ്പോടുകൂടി എജുക്കേഷനില്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്റ്ററേറ്റ്‌ നേടിയ റീഷ, ബുദ്ധി വൈകല്യമുള്ള കുട്ടികളുടെ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍, വെല്ലുവിളികള്‍, അവ തരണം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, കുട്ടികളോടുള്ള അവരുടെ സമീപനം, പഠന രീതി ഇവയില്‍ ഊന്നിയുള്ളതായിരുന്നു ഗവേഷണം.

മങ്കട കര്‍ക്കിടകത്ത്‌ കാരള്ളി ഹൈദ്രുവിന്റെയും കുഞ്ഞായിഷയുടെയും മകള്‍. വിദ്യഭ്യാസ യോഗ്യത: M.Sc Botany, M.A. Sociology, M.Ed, Ph.D ഉന്നത വിദ്യാഭ്യാസം മുഴുവനും നേടിയതു കാലികറ്റ്‌ സര്‍വ്വകലാശാല ക്യാമ്പസിലെ വിവിധ പഠന വകുപ്പുകളില്‍ നിന്നായിരുന്നു. ഇപ്പോള്‍ മലപ്പുറം ഗവ: ടി.ടി..യില്‍ അധ്യാപികയായി ജോലി ചെയ്യുന്നു.വിദ്യാഭ്യാസ മേഖലയില്‍ മങ്കടയുടെ യശസ് ഉയര്‍ത്തിയ ഈ സുഹൃത്തുക്കള്‍ക്ക് മങ്കട ഓണ്‍ലൈനിന്റെ അഭിനന്ദനങ്ങള്‍.

Thursday 18 June 2015

saLAM ELIKKOTTIL


സലാം എലിക്കോട്ടില്‍
വായനയും എഴുത്തും ഉപാസനയാക്കിയ മങ്കടക്കാരന്‍
തയ്യാറാക്കിയത് :ഇഖ്ബാല്‍ മങ്കട


ശ്രീ സലാം എലിക്കോട്ടിലിനോടൊപ്പം
            ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ശ്രീ .പി.എന്‍ പണിക്കരുടെ സ്മരണ പുതുക്കുന്ന ജൂണ്‍ 19 ന് കേരളത്തിലെ വിദ്യാലയങ്ങളില്‍ വായനാദിനമായി ആചരിക്കുന്ന ഘട്ടത്തില്‍ തന്നെ വായനയുടെയും എഴുത്തിന്റെയും ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ മങ്കടയിലെ ശ്രീ.സലാം എലിക്കോട്ടിലിനെ കുറിച്ച് രേഖപ്പെടുത്താനായതില്‍ വളരെയധികം സന്തോഷിക്കുന്ന ഒരാളാണു ഞാന്‍.കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന പ്രശസ്തിയുടെയും പൊങ്ങച്ചത്തിന്റെയും വര്‍ത്തമാന രീതികളെ പാടെ അകറ്റി നിര്‍ത്തി, പുറംലോകത്തോടു ശ്രദ്ധയോടെ മാത്രം സംവദിക്കുന്ന വേറിട്ടൊരു വ്യക്തിത്വത്തെയാണ് ശ്രീ സലാം എലിക്കോട്ടിലില്‍ നമ്മുക്ക് കാണാനാവുക.

മലയാളത്തില്‍ വിവിധ പ്രസിദ്ധീകരണങ്ങളിലായി ആയിരത്തിലധികം സൃഷ്ടികളും ഇംഗ്ലീഷ്ഭാഷയില്‍ എട്ടു പുസ്തകങ്ങളും മുപ്പതിലധികം പ്രസിദ്ധീകരണങ്ങളിലായി അറനൂറോളം രചനകളും പ്രസിദ്ധീകരിച്ച ഒരു മങ്കടക്കാരന്‍ ഇവിടെ ജീവിക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ അദ്ദേഹത്തെ അറിയാതെ പോകുന്ന ഒരു തലമുറ മങ്കടയില്‍ ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ കുറിപ്പ് തയ്യാറാക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടത്.

സലാം എലിക്കോട്ടില്‍ എന്ന എഴുത്തുക്കാരനെ കുറിച്ച് പരമാവധി വിവരങ്ങള്‍ മങ്കട ഓണ്‍ലൈനിനു വേണ്ടി ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാനും മുനീര്‍ മങ്കടയും അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.ദീപസ്തംഭം എന്ന അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ കയറി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വ്യക്തിവിവരങ്ങളൊന്നും തന്നെ ലഭ്യമായിരുന്നില്ല.ഇഷ്ട വിനോദം വായനയും എഴുത്തും തന്നെയായതിനാല്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത് സാഹിത്യത്തില്‍ തന്നെയായിരുന്നു .

‍‍‍ഡല്‍ഹിയില്‍ സേവനമനുഷ്ടിക്കുന്ന കാലത്ത് ഖസാക്കിന്റെ ഇതിഹാസക്കാരന്‍ ഒ.വി വിജയനുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നു.പ്രഭാതസവാരികളിലും സായാഹ്നങ്ങളിലെ കൂട്ടായ്മകളിലും ഒ.വി വിജയനോടൊപ്പം സാഹിത്യചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നതും മലയാളത്തിലെ പ്രമുഖ എഴുത്തുക്കാരുമായി സംവദിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നതും തന്റെ പരന്നവായനക്കും എഴുത്തിനും പ്രചോദനമായതായി ശ്രീ സലാം എലിക്കോട്ടില്‍ പറഞ്ഞു.



കേരള,കോഴിക്കോട്,അലിഗഢ്,ഉസ്മാനിയ,മദിരാശി സര്‍വ്വകലാശാലകളില്‍ നിന്നും MA,BL,Mphil,DPM,DJ തുടങ്ങിയ അക്കാദമിക നേട്ടങ്ങള്‍ കൈവരിച്ചശേഷം കേന്ദ്ര തൊഴില്‍ മന്ത്രാലയത്തില്‍ ഒന്നാംക്ലാസ് ഗസറ്റഡ് പദവിയില്‍ പ്രവേശിച്ച് ഡയരക്ടറായാണ് സേവനത്തില്‍ നിന്നും വിരമിച്ചത്.ഡല്‍ഹിക്കുപുറമേ പത്തോളം സംസ്ഥാനങ്ങളിലും യുറോപ്പിലും സേവനമനുഷ്ടിച്ചു.കേന്ദ്ര ആഭ്യന്തരം, വാര്‍ത്താവിനിമയം ,വിദ്യാഭ്യാസം(മാനവവിഭവം) തുടങ്ങിയ മന്ത്രാലയങ്ങളിലുംഇന്ത്യന്‍ നാവികസേന,ബി.എസ്.എന്‍.എല്‍,നഷണല്‍ ട്രെയിനിംഗ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളില്‍ നന്നായി പ്രസംഗിക്കാന്‍ കഴിയുന്ന ഇദ്ദേഹം നിരവധി പ്രശസ്ത സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ എടുത്തിട്ടുണ്ട്. ഗാന്ധി ഫിലിം സംവിധാനം ചെയ്ത റിച്ചാര്‍ഡ് ആറ്റംബറോയെക്കുറിച്ച് ഒരു കവര്‍സ്റ്റോറി തയ്യാറാക്കിയിട്ടുണ്ട്.ഈസ്റ്റ് യുറോപ്യന്‍ സിനിമകളെകുറിച്ച് നന്നായി എഴുതാന്‍ കഴിയുന്ന ഒരാളാണ് ശ്രീ സലാം എലിക്കോട്ടില്‍.കേരളത്തിലെ ഇതര പത്രങ്ങളിലൊക്കെ കരിയര്‍ ഗൈഡന്‍സിനെകുറിച്ചുള്ള പംക്തികള്‍ വരുന്നതിനുമുമ്പുതന്നെ മാധ്യമം പത്രത്തില്‍ ഈ പംക്തി ആരംഭിച്ചത് ശ്രീ. സലാം എലിക്കോട്ടിലിലുടെയായിരുന്നു. എക്സ്റ്റേണല്‍ സ്കോളര്‍ഷിപ്പ് വിംഗില്‍ സേവനമനുഷ്ടിക്കുന്ന കാലത്ത് വിദേശ സ്കോളര്‍ഷിപ്പുകളെ പത്രമാധ്യമങ്ങിലൂടെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തി.യൂറോപ്യന്‍ സേവനക്കാലത്ത് ഇറ്റലി,ജര്‍മ്മനി,നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

SAM ELCOT എന്ന തൂലികനാമത്തിലാണ് ഇംഗ്ലീഷ് ഭാഷയില്‍ വളരെയധികം കൃതികള്‍ രചിച്ചത്.Timeless tales of nasrudheen,Classic tales from eternal east,Sufi to Zen stories,immortal tales of mulla nasredheen,Ancient tales from eternal east,if you thought തുടങ്ങിയവ അതില്‍ ചിലതാണ്.

മരണം,മനസ്സറിയും മൃഗം,കവണ,ലെനാര്‍ഡ്-1,ആന്റിപോഡ് അങ്കില്‍പോ‍ഡ്,ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ,സര്‍പ്പ കന്യക, ജനറേഷന്‍ഗ്യാപ്, അഹങ്കാരം തുടങ്ങിയ കൃതികളും ഇലക്ട്രോണിക്ക് മാധ്യമത്തിലൂടെ വായനക്കാരിലെത്തിയവയാണ്.സമീപകാലത്തായി പുറത്തിറങ്ങിയ ജപ്പാനീസ് സെന്‍കഥകള്‍ എന്ന പുസ്തകം ഒലീവ് പബ്ലിക്കേഷനാണ് പുറത്തിറക്കിയത്.അഫ്ഗാന്‍ ലോകകഥകള്‍ എന്ന പുസ്തകവും ഒലീവ് പബ്ലിക്കേഷന്‍ പുറത്തിറക്കീട്ടുണ്ട്.

1950ല്‍ എലിക്കോട്ടില്‍ കുഞ്ഞിമമ്മു ഹാജിയുടെയും പാത്തുമ്മടീച്ചറുടെയും മകനായി മങ്കടയില്‍ ജനിച്ച ശ്രീ സലാം എലിക്കോട്ടില്‍ നീണ്ടകാലത്തെ പ്രവാസത്തിനു ശേഷം വിശ്രമജീവിതം മങ്കട വേരുംപിലാക്കലിലുള്ള എലിക്കോട്ടില്‍ വീട്ടില്‍ വായനയ്ക്കും എഴുത്തിനുമായി നീക്കി വെച്ചിരിക്കുകയാണ്.ഭാര്യ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി പാത്തുമ്മക്കുട്ടി ടീച്ചറാണ്.

സൂഫി സൂക്തങ്ങളോടുള്ള അടങ്ങാത്ത ആരാധന ഇദ്ദേഹത്തിന്റെ വരികളിലും രേഖപ്പെടുത്തലുകളിലും കാണാവുന്നതാണ്.സൂഫി സൂക്തങ്ങള്‍ ജീവിത വിജയത്തിന് എന്ന ലേബലില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.




എല്ലാ നന്മയും ആരംഭിക്കുന്നത് ദൈവസ്മരണയില്‍ നിന്നാണ്.എല്ലാ തിന്മകളും ഒടുങ്ങുന്നതും ദൈവസ്മരണയില്‍ തന്നെ ” സൂഫി സൂക്തം
-ഇഖ്ബാല്‍ മങ്കട